കോവിഡ്: അടുത്ത രണ്ട് മാസം നിര്‍ണായകം; കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

covid kerela

കോവിഡ്: അടുത്ത രണ്ട് മാസം നിര്‍ണായകം; കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടിെല്ലന്നും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത് കേസുകള്‍ ഉയര്‍ന്നേക്കാം. വീടുകളിലെ െഎസലേഷെന്‍റ കാര്യത്തില്‍ കേരളത്തില്‍ ജാഗ്രതവേണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കേസുകള്‍ കൂടുതലുള്ള കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേര്‍ത്തു. കേരളത്തില്‍ മാത്രമാണ് ഒരുലക്ഷത്തിന് മുകളില്‍ ആക്റ്റീവ് കേസുകള്‍ ഉള്ളത്. 31 സംസ്ഥാനങ്ങളിലും 10,000ല്‍ താഴെയാണ് കേസുകളെന്നും കേന്ദ്രം വ്യക്തമാക്കി.

വാക്‌സിനേഷന് വേഗംകൂട്ടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. രാണ്ടാം ഡോസ് വാക്‌സിെന്‍റ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്്. വാക്സിന്‍ കവറേജ് സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷെന്‍റ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,164 പേര്‍ക്കാണ്. 34,159 പേര്‍ സുഖം പ്രാപിച്ചു.