കീഴില്ലത്ത് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

കീഴില്ലത്ത് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

പെരുമ്ബാവൂര്‍ ; കീഴില്ലത്ത് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

മെബിന്‍, സിജു എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് അറിയുന്നത്. ഒരാള്‍ ഇരിങ്ങോള്‍ സ്വദേശിയും മറ്റൊരാള്‍ വേങ്ങൂര്‍ സ്വദേശിയുമാണ്.

വട്ടപ്പറമ്ബന്‍ സാജുവിന്റെ മകന്‍ അന്‍സില്‍(28)ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ശരീരത്തില്‍ പലഭാഗത്തും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. പെട്രോള്‍ പമ്ബിലുണ്ടായ വാക്കേറ്റത്തില്‍ അമ്മയെ ഉള്‍പ്പെടുത്തി അസഭ്യം പറഞ്ഞതിന്റെ പേരിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് കസ്റ്റഡിയില്‍ ഉള്ളവര്‍ സമ്മതിച്ചതായിട്ടാണ് പൊലീസ് നല്‍കുന്ന സൂചന.

മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് അന്‍സില്‍ വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത്. ഈ സമയം സഹോദരന്‍ ബേസിലും മാതാപിതാക്കളും വീട്ടുലുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് ബേസിലെ.. എന്നുള്ള വിളി കേട്ട്് വീടിന് മുകള്‍ ഭാഗത്തെ റോഡില്‍ എത്തുമ്ബോള്‍ അന്‍സില്‍ രക്തത്തില്‍ കുളിച്ച്‌ പാതയോരത്ത് വീണുകിടക്കുന്നതാണ് സഹോദരന്‍ കാണുന്നത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദ്ദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വീട്ടില്‍ നിന്നും കഷ്ടി 75 മീറ്ററോളം അകലെ കനാല്‍ ബണ്ട് റോഡില്‍ വച്ചാണ് അന്‍സിലിന് വെട്ടേറ്റത്. ഇന്നലെ രാത്രി 9.30 തിന് ശേഷമാണ് അന്‍സില്‍ വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത്. കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കീഴില്ലം.

സംഭവസ്ഥലത്തേയ്ക്ക് വെള്ള മാരുതി ആള്‍ട്ടോ കാറും ബൈക്കും അതിവേഗം വരുന്നതും പോകുന്നതും സമീപത്തെ സിസി ടിവി കാമറ ദൃശ്യങ്ങളിലുണ്ട്. ഇതും പൊലീസ് അന്വേഷണത്തിന് സഹായകമായിട്ടുണ്ട്. പെട്രോള്‍ പമ്ബില്‍ വച്ച്‌ അന്‍സിലും മറ്റുചിലരും തമ്മില്‍ വാക്കേറ്റം നടന്നതായുള്ള സൂചനകളാണ് കസ്റ്റഡിയിലായവരിലേയ്്ക്ക് അന്വേഷണം എത്താന്‍കാരണം.

ഫോണ്‍ വിളികളെത്തുമ്ബോള്‍ വീടിന് മുകള്‍ഭാഗത്തെ കനാല്‍ ബണ്ട് റോഡിലേയ്ക്കിറങ്ങി അന്‍സില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇന്നലെയും മൊബൈലില്‍ കോള്‍ എത്തിയപ്പോഴാണ് അന്‍സില്‍ വീടിന് പുറത്തേയ്ക്കിറങ്ങിയത്.
തലയിലും കഴുത്തിലും തോളിലും പുറത്തുമെല്ലാം ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.

അടുത്ത കാലത്തായി അന്‍സില്‍ പഴയവാഹനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തിവന്നിരുന്നു. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. അവിവിവാഹിതനാണ് കൊല്ലപ്പെട്ട അന്‍സില്‍