പാകിസ്ഥാൻ ജയിലുകളിൽ 604 ഇന്ത്യക്കാർ: തടവുകാരുടേയും ആണവനിലയങ്ങളുടേയും വിവരങ്ങൾ കൈമാറി ഇന്ത്യയും പാകിസ്ഥാനും

ദില്ലി: ഇന്ത്യൻ ജയിലിൽ കഴിയുന്ന പാക് തടവുകാരുടെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ തടവുകാരുടെയും വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും. എല്ലാവര്‍ഷവും വിവരങ്ങൾ കൈമാറാനുള്ള ധാരണ അനുസരിച്ചായിരുന്നു ഇത്.  മീൻപിടുത്തക്കാരടക്കം 604 ഇന്ത്യൻ പൗരന്മാരാണ് പാക് ജയിലുകളിൽ ഉള്ളത്. 

ഇവരുടെ മോചനം വേഗത്തിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇവര്‍ക്ക് കൗണ്‍സിംലിംഗ് നൽകാൻ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചു. മുൻ ധാരണ പ്രകാരം ആണവ നിലയങ്ങളുടെ വിവരങ്ങൾ അടങ്ങിയ പട്ടികയും ഇരുരാജ്യങ്ങളും കൈമാറി. 1988 ഡിസംബര്‍ 31നായിരുന്നു എല്ലാ വര്‍ഷവും ആണവ പ്ളാന്‍റുകളുടെ വിവരങ്ങൾ കൈമാറാനുള്ള ധാരണയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.