ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെ; അയയാതെ ചന്ദ്രശേഖരൻ

ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെ; അയയാതെ ചന്ദ്രശേഖരൻ

തിരുവനന്തപുരം: വി ഡി സതീശൻ -  ഐഎൻടിയുസി തർക്കത്തിൽ കെപിസിസി ഇടപെട്ട് നടത്തിയ ചർച്ചയിലും പരിഹാരമായില്ല. ഐഎൻടിയുസി കോൺഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയിൽ തന്നെയാണെന്ന് ചന്ദ്രശേഖരൻ അവകാശപ്പെട്ടു. ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ല. സമരത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎൻടിയുസി കോൺ​ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആർ ചന്ദ്രശേഖരൻ ആവ‌ർത്തിക്കുകയാണ്. കോൺ​ഗ്രസുമായി ഇഴുകിച്ചേ‌‌ർന്നുണ്ടായ പ്രസ്ഥാനമാണ് ഐഎൻടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റിൽ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരൻ ആവ‌ർത്തിച്ചു. വി ഡി സതീശൻ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അ​ദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎൻടിയുസിയും കോൺ​ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓ‌ർഡിനേറ്റിം​ഗ് എ‍ഡിറ്റ‌‍ർ വിനു വി ജോണിനെതിരെ പോസ്റ്റ‌ർ ഒട്ടിച്ചത് താൻ അറിഞ്ഞില്ലെന്നും ചന്ദ്രശേഖരൻ വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ ന്യൂസ് അവർ ച‌ർച്ചയിൽ സ്വീകരിച്ച നിലപാടിലും മാർച്ച് നടത്താനെടുത്ത തീരുമാനത്തിലും ചന്ദ്രശേഖരൻ ഉറച്ച് നിൽക്കുന്നു. എന്നാൽ പോസ്റ്റ‌ർ ഒട്ടിച്ചത് താൻ അറിഞ്ഞില്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്. ഒട്ടിക്കരുതെന്നാണ് പറഞ്ഞതെന്നും ചന്ദ്രശേഖരൻ പറയുന്നു.