Night Curfew In Kerala: രാത്രികാല നിയന്ത്രണവും ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണും തുടരാന്‍ കൊവിഡ് അവലോകന യോ​ഗത്തില്‍ തീരുമാനം

Night Curfew In Kerala

Night Curfew In Kerala: രാത്രികാല നിയന്ത്രണവും ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണും തുടരാന്‍ കൊവിഡ് അവലോകന യോ​ഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ഡൗണും (Lockdown) രാത്രികാല നിയന്ത്രണവും തുടരാന്‍ കൊവിഡ് അവലോകന യോ​ഗത്തില്‍ തീരുമാനം. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ (Curfew). ഇത് തുടരും. തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച്‌ അടുത്ത ചൊവ്വാഴ്ച പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനോടൊപ്പം ജീവിക്കാന്‍ തയാറെടുക്കുന്നവരാണ് നമ്മള്‍. വാക്സിനേഷന്‍ (Vaccination) പൂര്‍ത്തിയായാലും കോവിഡ് പൂര്‍ണ്ണമായും വിട്ടുപോവില്ല എന്നാണ് വിദഗ്ധര്‍ കാണുന്നത്. അതു കണ്ടുള്ള പ്രതിരോധമാര്‍ഗമാണവലംബിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇപ്പോള്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള 81 നഗര വാര്‍ഡുകളിലും 215 ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദ്രുത പ്രതികരണസേന (ആര്‍ആര്‍ടി) മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീന്‍ ഉറപ്പുവരുത്തുകയാണ്.

ഇതുമായി ബന്ധപെട്ട വാര്‍ഡ് തലത്തിലുള്ള താഴെ പറയുന്ന വിവിരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ചു ദിവസേന റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഗാര്‍ഹിക സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്ന രോഗികളുടെ എണ്ണം, സമ്ബര്‍ക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക സമ്ബര്‍ക്കവിലക്കില്‍ കഴിയുന്ന ആളുകളുടെ എണ്ണം, വാര്‍ഡുതല കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം, ഗാര്‍ഹിക സമ്ബര്‍ക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയവരുടെയും വിവരങ്ങള്‍ ക്വാറന്റൈനിലുള്ള എത്ര വീടുകളില്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നിവയാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

കോവിഡ് ബാധിതരായവര്‍ വീടുകളില്‍തന്നെ ക്വാറന്റയ്നില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റയ്ന്‍ ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കും. ഇത്തരം ആള്‍ക്കാരെ പിന്നീട് വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. അവരെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകള്‍ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തെ നിയോഗിക്കും.

Be The Warrior: കോവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍'; ക്യാമ്ബയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്‍റെയ്നില്‍ കഴിയാന്‍ സഹായകരമായ സൗകര്യങ്ങള്‍ ലഭ്യമാണോയെന്ന് പോലീസ് (Police) നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം ലഭ്യമാക്കും. ക്വാറന്‍റെയ്നില്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാന്‍ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകും.