അമ്മ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമില്ല, വാതില്‍ തള്ളി തുറന്നപ്പോള്‍ കണ്ടത് മകള്‍ കെട്ടിതൂങ്ങിയ നിലയില്‍

അമ്മ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമില്ല, വാതില്‍ തള്ളി തുറന്നപ്പോള്‍ കണ്ടത് മകള്‍ കെട്ടിതൂങ്ങിയ നിലയില്‍

പുനലൂര്‍: 22കാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിരയാണ് മരിച്ചത്. തിരുവനന്തപുരം ചെമ്ബഴന്തി എസ് എന്‍ കോളജിലെ എം എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.

തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയ സരസ്വതി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് കതക് തള്ളി തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. സരസ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആഥിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂര്‍ പൊലീസ് അറിയിച്ചു.