തൃക്കാക്കര ന​ഗരസഭ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടിയാകുമോ? അനാവശ്യ വിവാവദങ്ങളെന്ന് യുഡിഎഫ് നേതൃത്വം

തൃക്കാക്കര ന​ഗരസഭ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടിയാകുമോ? അനാവശ്യ വിവാവദങ്ങളെന്ന് യുഡിഎഫ് നേതൃത്വം

തൃക്കാക്കര: തൃക്കാക്കര (thrikkakara)നഗരസഭാ (nagarasabha)ഭരണത്തിനെതിരായ അഴിമതി (corruption)ആരോപണങ്ങള്‍ യുഡിഎഫിന്(udf) തലവേദനയാകുമോ. കേരളം പലതവണ ചർച്ച ചെയ്ത വിവാദങ്ങൾ പ്രചാരണത്തിൽ ഇടത് മുന്നണി ആയുധമാക്കുന്നുണ്ട്.. എന്നാല്‍ അനാവശ്യവിവാദങ്ങൾ ജനം തള്ളുമെന്നാണ് യുഡിഎഫ് പ്രതീക്ഷ

തൃക്കാക്കര നഗരസഭയില്‍ ആകെ 43 വാര്‍ഡുകള്‍. ഭരണമുന്നണിയായ യുഡിഎഫിന് സ്വതന്ത്രര്‍ ഉള്‍പ്പടെ 25 കൗണ്‍സിലര്‍മാര്‍. ഇടതുപക്ഷത്ത് 18 അംഗങ്ങള്‍. 3251 വോട്ടിന്റെ ലീഡാണ് 2021ല്‍ പിടി തോമസിന് തൃക്കാക്കര നഗരസഭയില്‍ ലഭിച്ചത്. അതായത് വാര്‍ഡ് ഒന്നില്‍ അന്‍പത് വോട്ട് അധികം ലഭിച്ചാല്‍ യുഡിഎഫ് ലീഡ് ഇടതിന് മറികടക്കാം. അതിനായി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇവയാണ്

ഒന്ന്. ഓണക്കാലത്ത് കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍‍കിയതിലെ വിവാദവും വിജിലന്‍സ് അന്വേഷണവും രണ്ട്. നഗരസഭയില്‍ 22 പേരെ അനധികൃതമായി നിയമിച്ചെന്ന കേസ്. മൂന്ന് കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങള്‍. നാല് അനധികൃതമായി തെരുവു നായകളെ കൊന്നൊടുക്കിയ കേസ്.എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളുന്നു യുഡിഎഫ്.

നഗരസഭാ വൈസ് ചെര്‍മാന്‍റെ മകന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പടെ മണ്ഡലത്തില്‍ സജീവമാണ്. മകന്‍ ഡിവൈഎഫ്ഐക്കാരനാണെന്ന മറുവാദവും. അതേസമയം ഭരണമികവാകും വോട്ടുകൂട്ടുകയെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം