ടോക്കിയോയില്‍ ഭാരതത്തിന് ചരിത്രനിമിഷം: അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം സഫലം; എതിരാളികളില്ലാതെ നീരജ് ചോപ്ര

ടോക്കിയോയില്‍ ഭാരതത്തിന് ചരിത്രനിമിഷം: അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം സഫലം; എതിരാളികളില്ലാതെ നീരജ് ചോപ്ര

ടോക്കിയോ: അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം സഫലം. വര്‍ഷങ്ങള്‍ നീണ്ട ഭാരതത്തിന്റെ കാത്തിരിപ്പിന് നീരജ് ചോപ്രയാണ് വിരാമമിട്ടത്. ടോക്യ ഒളിമ്ബിക്‌സ് ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. അഭിനവ് ബിന്ദ്രക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടുന്നത്.

87.58 മീറ്റര്‍ എന്ന ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ മെഡല്‍ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു.