സര്‍ക്കാറിൻറെ സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്തിയ മാസ്ക്കുകളില്‍ 90 ശതമാനവും വ്യാജ ഖാദി

khadi mask

സര്‍ക്കാറിൻറെ സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്തിയ മാസ്ക്കുകളില്‍ 90 ശതമാനവും വ്യാജ ഖാദി

തിരുവനന്തപുരം: സര്‍ക്കാറിൻറെ സൗജന്യ കിറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വിതരണം ചെയ്ത മാസ്ക്കില്‍ 90 ശതമാനവും വ്യാജഖാദി ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂരിലെ ടെക്സ്റ്റൈല്‍ കമ്മിറ്റി റീജനല്‍ ലാബിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

മാസ്ക്കുകളുടെ നിലവാരം സംബന്ധിച്ച്‌ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് പരിശോധന നടത്താനായി നല്‍കിയത്. ഖാദി ബോര്‍ഡില്‍ വിതരണം ചെയ്ത മാസ്ക്കില്‍നിന്ന് നൂറോളം സാമ്ബിളുകളാണ് സപ്ലൈകോയുടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പരിശോധനക്കായി കൈമാറിയത്.

ഇതില്‍ 10 ശതമാനം മാത്രമാണ് ഖാദി എന്നാണ് ലാബ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവ പോളിസ്റ്റര്‍ അല്ലെങ്കില്‍ മറ്റ് തുണിത്തരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഓരോ കിറ്റിലും രണ്ടു മാസ്ക്കെന്ന കണക്കില്‍ ആകെ 1.72 കോടി മാസ്ക്കിെന്‍റ ഓര്‍ഡര്‍ ആണ് ഖാദി ബോര്‍ഡിന് ലഭിച്ചത്.

കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സഹായിക്കാനായി നല്‍കിയ ഓര്‍ഡറിലാണ് തിരിമറി നടന്നത്. ഇതു സംബന്ധിച്ച്‌ വിജിലന്‍സിെന്‍റ പ്രാഥമിക അന്വേഷണം നടന്നുവരുകയാണ്.