യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് അടുത്ത് ഇരിയ ലാലൂരിലെ ഹരികൃഷ്ണന്‍ (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലര്‍ക് വി എം സുഗതന്‍ നായരുടേയും രാധയുടേയും മകനാണ് ഹരികൃഷ്ണന്‍.

കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാധയാണ് മകനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അമ്ബലത്തറ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കരസേനാ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന്‍ സഹോദരനാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പുതിയതായി പണികഴിപ്പിച്ച വീട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിനുള്ളില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അജാനൂര്‍ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സഹോദരന്‍ രാഹുലാണ് പ്രഫുലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

പ്രഫുലിന്‍റെ അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അമ്മ ജോലിക്കു പോയതിനു ശേഷമാണ് പ്രഫുല്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. പുതിയ വീടിന്‍റെ പണി നടക്കുന്നതിനാല്‍ സഹോദരന്‍ രാഹുല്‍ പിതൃസഹോദരന്‍റെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഫുലിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍ക്കാലെ വിളിച്ചുകൂട്ടി, കയര്‍ അഴിച്ച്‌ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹോസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. പ്രഫുലിന്‍റെ മരണത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് രഖില്‍ സ്വയം വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ കോതമംഗലം പോലീസ് കണ്ണൂരില്‍ എത്തി. കൊലപാതക കേസില്‍ പോലീസ് ഏറ്റവും ഊര്‍ജ്ജിതമായി രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്.

മാരക പ്രഹര ശേഷിയുള്ള പിസ്റ്റള്‍ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയര്‍ഗണ്‍ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഇയാളുടെ വ്യക്തിബന്ധങ്ങള്‍ പോലീസ് സമഗ്രമായി പരിശോധിക്കുന്നുണ്ട്. കോതമംഗലത്ത് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാള്‍ താമസിച്ചു വരികയായിരുന്നു. അതിനിടെ ഏതെങ്കിലും രീതിയിലുള്ള പ്രാദേശിക ബന്ധങ്ങള്‍ ഇയാള്‍ ഉണ്ടാക്കി എടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ആ വഴി തോക്ക് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

അതോടൊപ്പം തന്നെ കണ്ണൂരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി കൊലപാതകം നടന്ന ദിവസം തന്നെ പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. രാഹുലിന്റെ ഇവിടെയുള്ള സുഹൃത്ബന്ധങ്ങള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വലിയ രീതിയില്‍ സുഹൃത്തുക്കള്‍ ഇയാള്‍ക്ക് നാട്ടില്‍ ഇല്ല എന്നതാണ് പ്രാഥമികമായ വിവരം.

തോക്ക് കണ്ണൂരില്‍ നിന്ന് കൈവശപ്പെടുത്താന്‍ ഉള്ള സാധ്യതയാണ് സജീവമായി നില നില്‍ക്കുന്നത്. ആയുധവുമായി ബന്ധപ്പെട്ട ഇവിടെയുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും രീതിയില്‍ രഖിലുമായി ബന്ധം ഉണ്ടാകുമെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)