ചരിത്ര നിമിഷം; ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് മൂന്ന് മലയാളികള്‍ കളത്തില്‍

ചരിത്ര നിമിഷം; ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് മൂന്ന് മലയാളികള്‍ കളത്തില്‍

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരായ അവസാന ട്വന്‍റി 20നുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച്‌ മൂന്ന് മലയാളികള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം പേസ് ബൗളര്‍ സന്ദീപ് വാര്യരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ നവ്ദീപ് സെയ്നിക്ക് പകരക്കാരനായാണ് സന്ദീപ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

മൂന്ന് പേരും മലയാളികളാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് പേരും വിവിധ ടീമുകളിലാണ് കളിക്കുന്നത്. സഞ്ജു കേരളത്തിനായി കളിക്കുേമ്ബാള്‍ ദേവ്ദത്ത് കര്‍ണാടകക്കായും സന്ദീപ് തമിഴ്നാടിനുമായാണ് കളിക്കുന്നത്. ഐ.പി.എല്ലില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുേമ്ബാള്‍ ദേവ്ദത്ത് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനും സന്ദീപ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമാണ് കളിക്കുന്നത്.

വിരാട് കോഹ്ലി, രോഹിത് ശര്‍മ അടക്കമുള്ള പ്രമുഖതാരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനായതിനാല്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയത്. ഇതിന് പുറമേ ഇന്ത്യന്‍ ടീം അംഗമായ ക്രുനാല്‍ പാണ്ഡ്യക്ക് കോവിഡ് ബാധിക്കുകയും എട്ടുപേര്‍ അടുത്ത് സമ്ബര്‍ക്കത്തിലാകുകയും ചെയ്തതോടെയാണ് സന്ദീപിന് അവസരം ലഭിച്ചത്. നെറ്റ് ബൗളറായാണ് സന്ദീപ് ടീമിലിടം പിടിച്ചത്.