വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചവരിൽ വനിത കൗണ്‍സിലറും.

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത്  പ്രചരിപ്പിച്ചവരിൽ വനിത കൗണ്‍സിലറും.

 തിരുവല്ല:ലഹരിജ്യൂസ് നൽകി മയക്കി,നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നാസര്‍ എന്നിവര്‍ക്കെതിരെ പീഡനത്തിനും നഗ്നചിത്രം പകര്‍ത്തിയതിനുമാണ് കേസ്. ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനാണ് ബാക്കി 10 പേർക്കെതിരെ കേസ്

ഈ വർഷം മേയിലാണ് സംഭവം. പത്തനംതിട്ടയിലേക്കുള്ള യാത്രയ്‌ക്കിടെ കാറിൽവച്ച് ലഹരിമരുന്നു കലർത്തിയ ജ്യൂസ് നൽകി, നഗ്നചിത്രം പകർത്തി. ഇതു കാണിച്ച് പലവട്ടം ഭീഷണിപ്പെടുത്തുകയും പുറത്തു വിടാതിരിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി. പണം നൽകാതിരുന്നതോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. അദ്ദേഹം ഇത് തിരുവല്ല പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയോടെ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വനിത കൗണ്‍സിലറും അഭിഭാഷകനും അടക്കം 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുൻപ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.